ഇടുക്കി: മലപ്പുറത്തിന് സ്ഥലം മാറ്റിയ റേഷനിങ് ഇന്‍സ്പെക്ടര്‍ സ്ഥാനം വിട്ടൊഴിയാന്‍ തയാറാവുന്നില്ലെന്ന് പരാതി. കാഞ്ഞിരപ്പള്ളി സപ്ലൈക്കോ ഡിപ്പോയിലെ സ്റ്റോക്ക് കസ്റ്റോഡിയന്‍ കൂടിയായ സാവിയോ വി. ജോര്‍ജിനെ ആണ് കഴിഞ്ഞ 14ന് മലപ്പുറത്തിന് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. സിവില്‍ സപ്ലൈസ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇതേ ഉത്തരവില്‍ മറ്റ് അമ്പതോളം പേര്‍ക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഉണ്ടായിരുന്നു.
പുതിയ ഉദ്യോഗസ്ഥന് ചാര്‍ജെടുക്കാന്‍ എത്തിയിട്ടും സിപിഎം തൊഴിലാളി സംഘടനയിലെ പ്രവര്ത്തകന് കൂടിയായ സാവിയോ ഈ സ്വാധീനം ഉപയോഗിച്ച് തല്‍സ്ഥാനത്ത് തുടരുകയാണ്. ഇതിനാല്‍ ഇദ്ദേഹം ചുമതല ഏറ്റെടുക്കാതെ ഇവിടെതന്നെ തുടരുകയാണ്. റേഷനിങ് ഇന്‍സ്പെക്ടര്‍ തിരിച്ച് ഇങ്ങോട്ട് തന്നെ വരാന്‍ ശ്രമം നടത്തുകയാണെന്നും ഇതാണ് ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നതിന് കാരണം എന്നുമാണ് കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളുടെ ചുമതലയുള്ള അസി.മാനേജര്‍ മാര്ട്ടിന് പറയുന്നത്.
അതേസമയം ഇക്കാര്യം അറിയില്ലെന്നാണ് കോട്ടയം റീജിയണല്‍ മാനേജര്‍ നല്കുന്ന വിവരം. ഇതിന്റെ ഓര്‍ഡര്‍ കിട്ടിയിട്ടില്ലെന്നും ഈ ഉദ്യോഗസ്ഥ പറയുന്നു. അഴിമതിയുടെ ബലമാണ് സ്ഥലംമാറ്റം തടയുന്നതിന് പിന്നിലെന്ന ആരോപണം ഉദ്യോഗസ്ഥര്ക്കുള്ളില് നിന്ന് തന്നെ ഉയരുന്നുണ്ട്. സിവില്‍ സപ്ലൈസില്‍നിന്ന് അഞ്ച് വര്‍ഷത്തെ പ്രൊബേഷന്റെ ഭാഗമായാണ് സാവിയോ കാഞ്ഞിരപ്പള്ളിയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: