തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വാഹനനയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചു. പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, സുസ്ഥിര പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, ഫലപ്രദമായ ഊര്‍ജ സംരക്ഷണവും ഉപയോഗവും, കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വിവിധ ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നയം. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍(പെട്രോള്‍, ഡീസല്‍) ഒഴിവാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഈ നയം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ ഇന്ധന ഉപയോഗത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മാത്രമല്ല സംസ്ഥാനത്തെ സാങ്കേതികരംഗത്തും തൊഴില്‍ രംഗത്തും സാമ്പത്തിക രംഗത്തും വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. അടുത്ത നാലുവര്ഷത്തികം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക, രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 50,000 ഓട്ടോ റിക്ഷകള്‍, 1000 ചരക്ക് വാഹനങ്ങള്‍, 3000 ബസ്സുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിങ്ങനെ നടപ്പില്‍ വരുത്തുക എന്നതാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: