തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി ഉത്തരവിനെതിരേ പുനഃപരിശോധന ഹര്‍ജി പരിഗണനയിലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ .പത്മകുമാര്‍. ഇത് സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
വിശ്വാസികളായ സ്ത്രീകള്‍ മല ചവിട്ടുമെന്ന് തോന്നുന്നില്ല. കോടതി ഉത്തരവിനെക്കുറിച്ച് തനിക്കൊരു അഭിപ്രായമുണ്ട്. എന്നാല്‍ ഏകപക്ഷീയമായ തീരുമാനം എടുക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരുമായി ആലോചിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ ബുധനാഴ്ച ചേരുന്ന യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല വികസനത്തിനായി നൂറ് ഏക്കര്‍ ഭൂമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി കിട്ടിയില്ലെങ്കില്‍ നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് മുന്നോട്ട് പോകേണ്ടി വരും. 40 ശതമാനം തീര്‍ത്ഥാടകരുടെ വര്‍ദ്ധനവ് ഈ വര്‍ഷം ഉണ്ടാകുമെന്നാണ് കരുതുന്നത് പത്മകുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: