ന്യൂദല്‍ഹി: ബലാത്സംഗ കേസുകളില്‍ ഇര കൂറുമാറിയാല്‍ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി. പ്രതിയെ രക്ഷിക്കാന്‍ മൊഴി മാറ്റിയാല്‍ ഇരയ്ക്കെതിരെ കൂറുമാറിയതിനു കേസെടുത്തു വിചാരണ ചെയ്യാമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
മാനഭംഗ കേസിലെ പരാതിക്കാരി മൊഴി മാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണു സുപ്രീം കോടതി വിധി.
ബലാത്സംഗ കേസുകളിലെ മൊഴിമാറ്റങ്ങള്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതും വിചാരണ നടപടികളെ സ്വാധീനിക്കുന്നതുമാണ്. മൊഴിമാറ്റി അതീവ ഗൗരവമേറിയ നടപടികളെ അട്ടിമറിക്കുന്നത് കോടതിയ്ക്ക് കണ്ണും കെട്ടി നോക്കി നില്‍ക്കാനാവില്ല. പരാതിക്കാരി മൊഴി മാറ്റിയാലും കേസ് അവസാനിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: