ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് പാക് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഇന്ത്യന്‍ സൈന്യം ഹെലിക്കോപ്റ്റര്‍ വെടിവച്ചു വീഴ്ത്താന്‍ ശ്രമിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വ്യോമാതിര്‍ത്തി ലംഘിച്ച പാക് ഹെലിക്കോപ്റ്ററിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് മനസിലാക്കാനും വ്യോമാതിര്‍ത്തി ലംഘിക്കപ്പെട്ടാല്‍ തിരിച്ചടിക്കാന്‍ എത്രസമയമെടുക്കുമെന്ന് മനസിലാക്കാനും പാക് ഹെലിക്കോപ്റ്ററുകള്‍ വ്യോമാതിര്‍ത്തിയോട് ചേര്‍ന്ന് പറക്കുക സാധാരണമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ വ്യക്തമായ വ്യോമാതിര്‍ത്തി ലംഘനം തന്നെയാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്.
ഈ വര്‍ഷം ആദ്യം പാക്കിസ്ഥാന്റെ സൈനിക ഹെലിക്കോപ്റ്റര്‍ പൂഞ്ച് മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്തുവരെ എത്തിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 1991 ല്‍ ഒപ്പുവച്ച കരാര്‍ ലംഘിച്ചായിരുന്നു ഇത്. യുദ്ധവിമാനങ്ങള്‍ ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയുടെ പത്ത് കിലോമീറ്റര്‍ പരിധിയിലും മറ്റ് വിമാനങ്ങള്‍ ഒരു കിലോമീറ്റര്‍ പരിധിയിലും പ്രവേശിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു 1991 ലെ കരാര്‍.
കഴിഞ്ഞ മാസവും പാക് സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ നിയന്ത്രണരേഖയില്‍ കാണപ്പെട്ടിരുന്നു. സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന് വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: