കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളിപ്പറയാതെ ചങ്ങനാശേരി അതിരൂപതയുടെ സര്‍ക്കുലര്‍. ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ശക്തി സഭയ്ക്കുണ്ടെന്നും വിശ്വാസികളോട് തളരരുതെന്നും സഭ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ ആക്രമിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ജനവികാരം ഇളക്കിവിട്ട് കോടതിയെ സമ്മര്‍ദത്തിലാക്കുന്നത് സത്യവിരുദ്ധ വിധി പുറപ്പെടുവിക്കാന്‍ ഇടയാകുമെന്ന് ആശങ്കയുണ്ട്. കോടതികളില്‍ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ജനങ്ങളില്‍ സുരക്ഷിതത്വബോധം ഇല്ലാതാക്കാമെന്ന് അതിരൂപത പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
സഭയിലെ ഭിന്നിപ്പും അബദ്ധ പ്രബോധനങ്ങളും സഭയ്ക്ക് ആഘാതമേല്‍പ്പിച്ചു. സഭയ്ക്ക് അകത്തുനിന്നുള്ള സഭാവിരുദ്ധ പ്രവര്‍ത്തനം വലിയ ഭീഷണിയാണ്. കത്തോലിക്കാ സഭയെ സമൂഹമധ്യമങ്ങളില്‍ അപമാനിക്കാന്‍ ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ചില ക്രൈസ്തവ നാമധാരികളെ കൂട്ടുപിടിച്ചാണ് ഇത് ചെയ്തത്.
സഭാധികാരത്തെ നിര്‍വീര്യമാക്കി സഭയില്‍ ഭിന്നതയും അച്ചടക്ക രാഹിത്യവും സൃഷ്ടിക്കുക എന്നതാണ് തല്പരകക്ഷികളുടെ ലക്ഷ്യമെന്നും സര്‍ക്കുലര്‍ പറയുന്നു. അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഞായറാഴ്ച രാവിലെ സര്‍ക്കുലര്‍ വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: