കൊച്ചി: പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കൊള്ളപലിശക്കാരന് വട്ടി രാജ എന്നറിയപ്പെടുന്ന മഹാരാജ മഹാദേവനെ താവളത്തിലെത്തി പോലീസ് പിടികൂടിയത് സാഹസികമായി. കേരളത്തില്‍ മാത്രം 500 കോടിയുടെ പലിശ ഇടപാടുകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. സിനിമക്കാരുമായാണ് ഇയാളുടെ പ്രധാന ഇടപാട്.മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന് ബിനാമിയായിട്ടാണ് വട്ടി രാജ അറിയപ്പെടുന്നത്
ശനിയാഴ്ച ഉച്ചയ്ക്ക് തമിഴ്നാട്ടിലെ വിരുതംപാക്കം പോലീസ് സ്റ്റേഷന് പരിധിയിലെ ഇയാളുടെ വീടിന് തൊട്ടടുത്ത ജംങ്ഷനില്‍വെച്ച് മഹാരാജനെ പിടികൂടിയത്. കഴിഞ്ഞ നാല് ദിവസമായി മഹാരാജ താമസിക്കുന്ന വിഐപി കോളനിയില്‍ എത്തി ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു പള്ളുരുത്തി സിഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം. എന്നാല്‍ പ്രതിയെ തനിച്ച് കിട്ടാനായി സിഐയും സംഘവും ക്ഷമയോടെ കാത്തിരുന്നു. ഉച്ചയോടെ വീട്ടില്‍ നിന്ന് തൊട്ടടുത്ത കവലയിലേക്ക് ഇറങ്ങിയ മഹാരാജനെ വാഹനം കുറുകെയിട്ട് എട്ടംഗ സംഘം വളയുകയായിരുന്നു. പിന്നാലെ ഇയാളുടെ ഗുണ്ട്ാസംഘം പോലീസിനെ വളഞ്ഞു.
ഇതോടെ സിഐ അനീഷ് ആകാശത്തേക്ക് ഒരു റൗണ്ട് വെടിയുതിര്‍ത്തു. ലോക്കല്‍ പോലീസിനെ വിവരമറിയച്ചതിനെതുടര്‍ന്ന് വിരുതാംപാക്കം പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് സംഘമെത്തി വട്ടി രാജയെ അറസ്റ്റു ചെയ്തു. റെസിഡെന്‍ഷ്യല്‍ കോളനിയിലെ ആഡംബര വീട്ടിലായിരുന്നു മഹാരാജയുടെ താമസം ഇയാള്‍ക്കൊപ്പം സദാ ഗുണ്ടാ സംഘങ്ങള്‍ ഉള്ളതിനാല്‍ വീട്ടിലേക്ക് കയറി പിടികൂടുക ബുദ്ധിമുട്ടാണ് രാജ വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനായി പോലീസ് കാത്തിരിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്ന് ഇന്നലെ രാവിലെ ആറ് മണിയോടെ രാജയെയുംകൊണ്ട് പോലീസ് വിമാനമാര്‍ഗം കേരളത്തില്‍ എത്തി
കേരളത്തിലെ വിവിധ നഗരങ്ങളില്‍ 500 കോടി രൂപയുടെ പലിശയിടപാട് ഇയാള്‍ക്കുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ജൂലൈ 28 ന് അറസ്റ്റ് ചെയ്ത മഹാരാജനെ കേരളത്തിലേക്ക് എത്തിക്കുന്ന സമയത്ത് ഇയാളുടെ കൂട്ടാളികള്‍ വന്ന് മാരാകായുധങ്ങള്‍ കാട്ടി പോലീസിനെ ഭീഷണിപ്പെടുത്തി, മുപ്പതോളം വരുന്ന ഗുണ്ടാസംഘം സിനിമ സ്റ്റൈലില്‍ തോക്കും വടിവാളും കാട്ടി പേടിപ്പിച്ച് മഹാരാജയെ രക്ഷിച്ച് കൊണ്ടുപോകുകയായിരുന്നു. കൊച്ചി റെയിഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയത്. കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കപ്പാണ് കൊള്ളപലിശക്കാരനായ മഹാരാജയ്ക്കെതിരെ ആദ്യം പരാതി നല്‍കുന്നത്. 45 ലക്ഷം രൂപ വായ്പ എടുക്കുകയും പിന്നീട് മുതലും പലിശയും ചേര്‍ത്ത് നല്‍കിയിട്ടും മഹാരാജയുടെ ഗുണ്ടകള്‍ ഉപദ്രവിക്കുന്നുവെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊഴി അനുസരിച്ചാണ് കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ പലിശ ഇടപാട് ചെന്നൈ സ്വദേശിയായ മഹാരാജ മഹാദേവന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവരം പോലീസിന് ലഭിച്ചത്. വന്‍ ബിസിനസ്സുകാര്‍ മുതല്‍ സിനിമ രംഗത്തെ ആളുകള്‍ വരെ ഇയാളില്‍ നിന്ന് പലിശയ്ക്ക് പണം വാങ്ങിയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന. സിനിമ നിര്മാണത്തിനായായിരുന്നു ഇയാള്‍ പ്രധാനമായും പണം നല്‍കിയിരുന്നത്. പലിശയ്ക്ക് പണം നല്‍കുകയും, തുടര്‍ന്ന് അവരെ ഭീഷണിപ്പെടുത്തി മുതലിന്റെ ഇരട്ടിവാങ്ങുകയാണ് ഇയാളുടെ രീതി
കോടിക്കണക്കിന് രൂപ ഇയാളാള് കൊച്ചിയില്‍ മാത്രം പലിശയ്ക്ക് നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. നിരവധി വാഹനങ്ങളില്‍ ഗുണ്ടാ സംഘങ്ങളുമായാണ് പ്രതി സദാ യാത്ര ചെയ്തിരുന്നത്. എസ്ഐ പ്രേംകുമാര്‍, എഎസ്ഐമാരായ ഹരികുമാര്‍, ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫ്രാന്‍സീസ്, ലിഷാദ്, ഹനീര്‍ തുടങ്ങിയവരുടെ സംഘമാണ് താവളത്തിലെത്തി മഹാരാജയെ പിടികൂടിയത്.
കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രം 500 കോടിയുട ബിസിനസ് വട്ടി രാജയ്ക്ക് ഉണ്ട്. ഈടായി നല്കുന്ന ആഡംബര വാഹനങ്ങളും വസ്തുക്കളും സ്വന്തമാക്കി വന്‍ കോടീശ്വരന്മാര് പോലും ഇടപാടുകാരായി ലഭിച്ചതോടെ എന്തുമാകാം എന്ന അവസ്ഥയുമായി. ഇയാള്‍ക്ക് കേരളത്തിലും വന്‍ ഗുണ്ടാ സന്നാഹം തന്നെ ഉണ്ട്. കേരളത്തിലായാലും തമിഴ്നാട്ടിലായാലും മഹാരാജയെ തൊടാന്‍ കഴിയില്ല വിവിഐപികള്‍ക്ക് പോലും ഇല്ലാത്ത സുരക്ഷയും ചാവേര്‍ സംഘവുമാണ് രാജയുടെ ബലം.
തമിഴ് സിനിമകളിലെ ഗുണ്ടാ സങ്കേതങ്ങളെ അനുസ്മരിക്കുന്ന വിധത്തിലാണ് യാത്ര. എസ്കോര്‍ട്ടായി പത്തോളം എസ്യുവി വാഹനങ്ങള്‍. നാട്ടുകാരെ വിറപ്പിക്കുന്ന യാത്ര ഒപ്പം സദാ അംഗരക്ഷകരും സന്നാഹങ്ങളും ഒക്കെയായിട്ടാണ് വട്ടി പലിശക്കാരന്റെ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: