തിരുവനന്തപുരം: വിവിധ ചികിത്സാമേഖലകളില്‍ രാജ്യത്തെ മികവിന്റെ പത്ത് കേന്ദ്രങ്ങളിലൊന്നായി തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കല്‍ സെന്ററും.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് ശ്രീചിത്രയെ കാര്‍ഡിയോളജിയിലെ കെയര്‍ (സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് എക്സെലന്‍സ്) സെന്റര്‍ ആയി പ്രഖ്യാപിച്ചത്. ഹൃദ്രോഗ തകരാറുകള്‍ സംബന്ധിച്ച പഠനത്തിനും ഗവേഷണത്തിനുമായി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുകോടി രൂപയുടെ സഹായവും ഐസിഎംആര്‍ നല്‍കും. കാര്‍ഡിയോളജി പ്രൊഫ. എസ്.ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ഡോ. ജി.സഞ്ജയ്, ഡോ.പി.ജീമോന്‍ എന്നിവര്‍ നല്കിയ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
മികവിന്റെ കേന്ദ്രമായാല്‍ ഹൃദ്രോഗ തകരാറുകളുടെ ദേശീയതല വിവരശേഖരണം, ഹൃദ്രോഗബാധിതരുടെ ബയോബാങ്ക്, ഹൃദ്രോഗ തകരാറുകള്‍ സൃഷ്ടിക്കുന്ന സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങള്‍ സംബന്ധിച്ച പഠനം, ശ്രീചിത്രയിലെ ബയോമെഡിക്കല്വിങിന്റെ നേതൃത്വത്തില്‍ ഹൃദയസംരക്ഷണത്തിനായുള്ള നവീനഉപകരണങ്ങളുടെ വികസനം എന്നിവ സംബന്ധിച്ച രൂപരേഖ ശ്രീചിത്ര ഐസിഎംആറിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഹൃദ്രോഗ ചികിത്സാരംഗത്തു ശ്രീചിത്രയുടെ സമര്‍പ്പണത്തിനുള്ള അംഗീകാരമാണ് ഐസിഎംആറിന്റെ ഈ അംഗീകാരമെന്ന് ശ്രീചിത്രാ മെഡിക്കല്സെന്റര് (എസ്സിടിഐഎംഎസ്ടി) ഡയറക്ടര്‍ ഡോ.ആശാ കിഷോര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: