നെടുങ്കണ്ടം: ഒന്നാം ക്ലാസ് വിദ്യാര്‍ഥി മലവിസര്‍ജനം നടത്തിയതില്‍ അരിശം പൂണ്ട് മലം പാഠപുസ്തകത്തിനൊപ്പം പൊതിഞ്ഞ് ബാഗിനുള്ളില്‍ വീട്ടിലേക്ക് കൊടുത്തയച്ചു സ്വകാര്യസ്കൂള്‍ അധികൃതരുടെ പ്രതികാരം. ഇതോടെ മനോവിഷമത്തിലായ കുട്ടി സ്കൂളില്‍ പോകാന്‍ മടിക്കുന്നു. നെടുങ്കണ്ടം എസ്ഡിഎ സ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തൂക്കുപാലത്ത് നിന്ന് രാവിലെ 8.10ന് സ്കൂള്‍ ബസില്‍ പോകുന്ന വിദ്യാര്‍ഥി അഞ്ച് മണിക്കാണ് വീട്ടില്‍ തിരികെ എത്തുന്നത്.
സംഭവദിവസം നാല് മണിയോടെ സ്കൂളില്‍നിന്ന് കുട്ടിയുടെ അച്ഛനെ ഫോണില്‍ വിളിച്ച് കുട്ടി നിക്കറിനുള്ളില്‍ മലവിസര്‍ജനം നടത്തിയെന്നും ഉടന്‍തന്നെ രക്ഷിതാക്കള്‍ സ്കൂളില്‍ എത്തണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ജീപ്പ് ഡ്രൈവര്‍ ആയ അച്ഛന് തിരികെ വരികയാണെന്നും അമ്മ സ്ഥലത്തില്ലന്നും അറിയിച്ചു.
ആയമാരുടെ സഹായം ലഭിക്കില്ലേയെന്നും അച്ഛന് അധികൃതരോട് ചോദിച്ചു. ഇനി വരേണ്ടതില്ലെന്നും കാര്യം ശരിയാക്കാമെന്ന് പറഞ്ഞ് സ്കൂള്‍ അധികൃതര്‍ ഫോണ്‍ വച്ചു. എന്നാല്‍ സ്കൂള്‍ ബസില്‍ കയറ്റിവിട്ട കുട്ടിയുടെ ബാഗിനുള്ളില്‍ നിക്കറും മലവും പൊതിഞ്ഞ് പുസ്തകത്തോടൊപ്പം കൊടുത്ത് വിട്ടു.
സ്കൂള്‍ അധികൃതര്‍ക്കെതിരെ ചൈല്‍ഡ് ലൈനില്‍ പരാതിപെട്ട അച്ഛന് മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്കാന് തയാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: