മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ നിന്ന് ശിഖര്‍ ധവാനും മുരളി വിജയും പുറത്തായപ്പോള്‍ മയാങ്ക് അഗര്‍വാള്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ആദ്യമായി ടീമില്‍ ഇടംനേടി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് ധവാനും മുരളി വിജയിക്കും തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരിസില്‍ 8 ഇന്നിങ്സുകളില്‍ നിന്ന് 162 റണ്‍സ് മാത്രമാണ് ധവാന് നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍മാരായി യുവ താരങ്ങളായ പൃഥ്വി ഷാ, മയങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍ എന്നിവരെ പരിഗണിക്കും.
ഫാസ്റ്റ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കില്ല. പരിക്കിനെ തുടര്‍ന്ന് ഇശാന്ത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഒക്ടോബര്‍ നാലു മുതല്‍ എട്ടുവരെ രാജ്കോട്ടിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 12 മുതല്‍ 16 വരെയാണ്.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, പൃഥ്വി ഷാ, മയങ്ക് അഗര്‍വാള്‍, സി പൂജാര, അജിങ്ക്യാ രഹാനെ(വൈസ് ക്യാപ്റ്റന്‍), എച് വിഹാരി, രിഷബ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്. അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ശാര്‍ദ്ദുല്‍ ഠാകുര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: