തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ കുഴഞ്ഞുമറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ എത്തില്ല എന്ന വിശ്വാസത്തിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും.
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതും വിശ്വാസത്തിന്റെ പേരില്‍ ആയിരുന്നു.
വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് വലിയ തോതില്‍ സ്ത്രീകള്‍ എത്തുമെന്ന് ദേവസ്വം ബോര്‍ഡ് കരുതുന്നില്ലെന്നും ആചാരാനുഷ്ഠാനങ്ങളും സാഹചര്യവുംഅറിയാവുന്നവരാകും അയ്യപ്പദര്‍ശനത്തിനായി എത്തിച്ചേരുകയെന്നുമാണ് തങ്ങളുടെ വിശ്വാസമെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. വലിയതോതില്‍ സ്ത്രീകള്‍ ഇപ്പോള്‍ ശബരിമലയില്‍ എത്തില്ലെന്നാണ് സര്‍ക്കാരും കരുതു്ന്നത്. അതേസമയം വരുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്ഡ്ഒരുക്കികൊടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സുപ്രീംകോടതി വിധി കണക്കിലെടുത്ത് എന്തൊക്കെ സംവിധാനങ്ങള്‍ ശബരിമലയിലെത്തുന്നവര്‍ക്കായി ഒരുക്കാമെന്നതിനെപ്പറ്റി ഇന്ന് ചേരുന്ന ഉന്നതതലയോഗത്തില്‍ തീരുമാനിക്കാമെന്നന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര തീരുമാനം എടുക്കാമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കിയത്. നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ചുള്ള നടപടികളുമായി ബോര്‍ഡ് മുന്നോട്ടുപോകാനാണ് നിലിവല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അതേസമയം വിധി നടപ്പാക്കുന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് ചേരുന്ന ബോര്‍ഡ് യോഗം അന്തിമതീരുമാനമെടുക്കും. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതിനുശേഷം മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയനുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തുക.
മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്; റിവ്യൂഹര്‍ജി ആലോചിക്കുന്നു
വിധിയെ ആദ്യം സ്വാഗതം ചെയ്ത ദേവസ്വം ബോര്‍ഡ് ഇന്നലെ നിലപാട് മാറ്റി. ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിവ്യൂഹകര്ജി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാറിന്റെ ഇപ്പോഴത്തെ നിലപാട്. ശബരിമലയിലെത്തുന്നവര് ടൂറിസ്റ്റുകളല്ല, ഫെമിനിസത്തിന്റെ വാശിയില്‍ വരുന്നവര്‍ക്കായി ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ മാറ്റാനാകില്ലെന്നും തന്റെ വീട്ടില്‍ നിന്നുള്ള യുവതികളാരും മലചവിട്ടില്ലെന്നും പത്മകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും റിവ്യൂഹര്‍ജി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് അറിയച്ചതും പാര്‍ട്ടി അനുഭാവികള്ക്കുള്ളില്തന്നെ എതിര്‍പ്പ് ശക്തമായതുമാണ് നിലപാട് മാറ്റത്തിന് പിന്നില്‍.
ആചാര അനുഷ്ഠാനങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി റിവ്യൂഹര്‍ജി നല്‍കാനാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നത്. കൂടാതെ നിലിവല്‍ ഒരുക്കിയിട്ടുള്ള കുടിവെള്ളം, വിരിഷെഡുകള്‍,ടോയിലറ്റ് സംവിധാനങ്ങളെ കുറിച്ച് കോടതിയെ ധരിപ്പിക്കും. നാല്‍പ്പതു ശതമാനത്തിലധികം ഭക്തരുടെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍പോലും ഇതില്കൂടുതല് സൗകര്യങ്ങള്‍ ഒരുക്കാനാകില്ലെന്ന നിലപാടും സുപ്രീംകോടതിയെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: