കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന് പിള്ള. ശബരിമലയെ തകര്‍ക്കാന്‍ സിപിഎം ശ്രമം നടക്കുന്നു. വിശ്വാസികള്‍ക്കൊപ്പം ബിജെപി അണിനിരക്കും. ഇത് സര്‍ക്കാര്‍ ഇരന്നുവാങ്ങിയ വിധിയെന്നും അഡ്വ പി എസ് ശ്രീധരന് പിളള പറഞ്ഞു.
കേസിന്റെ തുടക്കം എവിടെ നിന്നെന്ന് അന്വേഷണ വിധേയമാക്കണം. യുവമോര്‍ച്ചയും മഹിളാ മോര്ച്ചയുംബിജെപിയും വിശ്വാസികള്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതുവരെ നിലപാട് പറയാതിരുന്നതെന്തെന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കഴിഞ്ഞ മൂന്ന് ദിവസവും മാദ്ധ്യമങ്ങളെ കണ്ടപ്പോള്‍ വിധിയെപ്പറ്റി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം എന്ന് പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ വിധി പൂര്‍ണമായും പഠിച്ച ശേഷമാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന്റേത് ഉദാസീന നിലപാടെന്ന് ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. മന്ത്രിമാര്‍ ആരും തന്നെ ശബരിമലയിലേക്കോ പമ്പയിലേക്കോ തിരുഞ്ഞുനോക്കിയിട്ടില്ല. സ്ത്രീകള്‍ വരണോ എന്ന് വിശ്വാസികള്‍ തന്നെ തീരുമാനിക്കുമെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: