സ്റ്റോക്കോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. കാന്‍സര്‍ തെറപ്പിയിലെ ഗവേഷണത്തിനു ജയിംസ് പി.അലിസനും (യുഎസ്) ടസുകു ഓന്ജോയ്ക്കുമാണു (ജപ്പാന്) പുരസ്കാരം.
കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണു ഓന്ജോയ്ക്കു പുരസ്കാരം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണു പുരസ്കാരം.
മന്ദഗതിയിലായിരുന്ന കാന്‍സര്‍ ചികിത്സയെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതായിരുന്നു അലിസന്റെയും ഓന്ജോയുടെയും കണ്ടെത്തല്‍. പുതിയ കണ്ടെത്തലോടെ ‘ഇമ്യൂണ്‍ ചെക്ക്പോയിന്റ് തെറപ്പി’യില്‍ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. കാന്‍സര്‍ ചികിത്സയില്‍ ആഗോളതലത്തിലുണ്ടായ ചികിത്സാരീതി തന്നെ മാറ്റിമറിക്കുന്നതായി ഇരുവരുടെയും കണ്ടെത്തലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: