ന്യൂദല്‍ഹി: ദേശീയ സുരക്ഷ, വിനോദസഞ്ചാരം, നയതന്ത്ര പ്രതിനിധികള്‍ക്ക് പരിശീലനം തുടങ്ങി വിവിധ വിഷയങ്ങളിലായി ഇന്ത്യയും ഉസ്ബെക്കിസ്ഥാനും 17 കരാറുകളില്‍ ഒപ്പിട്ടു. നയതന്ത്ര പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ ഇരുരാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അനുമതി നല്കുന്ന കരാറും ഇവയിലുള്‍പ്പെടും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്ക് പ്രസിഡന്റ് ഷവ്ക്കാത്ത് മിര്‍സിയോയേവ് എന്നിവര്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് കരാറുകളില്‍ ഒപ്പിട്ടത്. സൈനിക വിദ്യാഭ്യാസം, കൃഷി, ശാസ്ത്രം, സാങ്കേതിക വിദ്യ, ആരോഗ്യം,വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനും കരാറായിട്ടുണ്ട്. മരുന്ന് നിര്‍മ്മാണത്തിലും മയക്കുമരുന്നു കടത്തിനെതിരെയും രണ്ടു രാജ്യങ്ങളും സഹകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: