ന്യൂദല്‍ഹി: ആറ് സുപ്രധാന വിഷയങ്ങളില്‍ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങും. മിശ്ര വിരമിക്കുന്ന ഒഴിവില്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നാളെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ശബരിമല, ആധാര്‍, സ്വവര്‍ഗരതി, അയോധ്യാകേസ് തുടങ്ങി ആറു സുപ്രധാനകേസുകളില്‍ വിധി പറഞ്ഞ ശേഷമാണ് ദീപക് മിശ്ര വിരമിക്കുന്നത്.
ശബരിമലയില്‍ പത്തിനും 50 വയസിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ കയറ്റാമെന്ന് ചരിത്രം കുറിച്ച വിധി പറഞ്ഞ മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആധാര്‍ സാധുവാണെന്നും വിധിച്ചു, മുഴുവന്‍ കേന്ദ്ര ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാമെന്ന് വിധിച്ച കോടതി പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നതും നിര്‍ബന്ധമാക്കി. സ്വവര്‍ഗരതി നിയമവിരുദ്ധമല്ലെന്ന് വിധിച്ച ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിവാഹേതര ബന്ധങ്ങളെയും ക്രിമിനല്‍ കുറ്റമല്ലാതാക്കി. അയോധ്യക്കസില് നിര്‍ണായക വിധി പറഞ്ഞാണ് കേസ് അടുത്ത അഞ്ചംഗ ബെഞ്ചിന് െൈകമാറിയത്. മോസ്ക്ക് ഇസ്ലാം മതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന പഴയ സുപ്രീംകോടതി നിരീക്ഷണം പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അയോധ്യയിലേക്ക് വസ്തുത്തര്‍ക്കം മാത്രമാണെന്നും കേസ് ജനുവരി 29ന് ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നും വ്യക്തമാക്കി.
പട്ടികജാതി വര്‍ഗക്കാര്‍ക്ക് ജോലിക്കയറ്റത്തില്‍ സംവരണം നല്‍കുന്നത് തുടരണമെന്ന് വിധിച്ച, അദ്ദേഹം അധ്യക്ഷനായ ബെഞ്ച് കുറ്റപത്രം ലഭിച്ചതു കൊണ്ടുമാത്രം ഒരാളെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കാനാവില്ലെന്നും വിധിച്ചു. മുംബൈ സ്ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ അവസാന അപ്പീല്‍ തള്ളി വധശിക്ഷ ഉറപ്പാക്കിയതും മിശ്രയുള്‍പ്പെട്ട ബെഞ്ചായിരുന്നു. പുലര്‍ച്ചെ മൂന്നര വരെ കോടതി കൂടിയാണ് അന്തിമ വിധി പ്രഖ്യാപിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മേമനെ തൂക്കിലേറ്റുകളും ചെയ്തു. നിര്‍ഭയ കേസിലെ നാലു പ്രതികളുടെ വധശിക്ഷ ശരിവെച്ചതും മിശ്ര അധ്യക്ഷനായ ബെഞ്ചാണ്.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി. ലോക്കൂര്‍, കുര്യന് ജോസഫ് തുടങ്ങിയ ജസ്റ്റിസുമാര്‍ പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ തിരിഞ്ഞതും വലിയ വിവാദം ആയിരുന്നു. നീതിന്യായവ്യവസ്ഥയുടെ, പ്രത്യേകിച്ച് രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ വിശ്വാസ്യത പോലും തകര്‍ക്കുന്ന ഒന്നായി ജഡ്ജിമാരുടെ ആ വാര്‍ത്ത സമ്മേളനം. കേസുകള്‍ വീതംവയ്ക്കുന്നതില്‍ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുകയാണെന്നായിരുന്നു ആരോപണം. ദീപക് മിശ്രയേയും പരോക്ഷമായി കേന്ദ്രത്തെയും ആക്രമിക്കുന്ന ഒന്നായിരുന്ന ആ പത്രസമ്മേളനം തികച്ചും രാഷ്ട്രീയപരമായതായും തെളിഞ്ഞു. ചെലമേശ്വറിന്റെ ഇടത് രാഷ്ട്രീയബന്ധവും വിവാദത്തോടെ പുറത്തുവന്നു.
യുപിയിലെ മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട കേസിന്റെ പേരിലും മിശ്രക്കെതിരെ വലിയ നീക്കം നടന്നിരുന്നു. അഴിമതി ആരോപണങ്ങളില്‍ മിശ്രയെ കുടുക്കാനുള്ള ശ്രമം വിജയിച്ചില്ല. മിശ്രക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തി വിവാദമുണ്ടാക്കിയ നാലു ജഡ്ജിമാരില്‍ ഒരാളാണ് നാളെ ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഗൊഗോയിയുടെ പേര് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യുമോയെന്ന് സംശയമുണ്ടെന്നു പോലും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ തനിക്കെതിരായ നീക്കങ്ങളെ അവഗണിച്ച് പാരമ്പര്യവും കീഴ്വഴക്കവും മാനിച്ച്, മിശ്ര രഞ്ജന്‍ ഗൊഗോയിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ മടിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: