ലഖ്നൗ: പോലീസിന്റെ വെടിയേറ്റ് മരിച്ച ആപ്പിള്‍ എക്സിക്യൂട്ടീവ് ജീവനക്കാരന് വിവേക് തിവാരിയുടെ ഭാര്യ കല്പന തിവാരി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഇവര്‍ക്കൊപ്പം മക്കളും സഹോദരന് വിഷ്ണു ശുക്ലയും മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ഫോണ്സംഭാഷണത്തിനൊടുവിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 5, കാളിദാസ് മാര്‍ഗില്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.
സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അത് കൂടിക്കാഴ്ചയ്ക്കു ശേഷം വര്‍ധിച്ചിരിക്കുകയാണെന്നും അരമണിക്കൂര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം കല്പനഅറിയിച്ചു. ഭര്‍ത്താവിന്റെ കൊലയാളികളെ നിയമത്തിനു മുന്പില് കൊണ്ടുവരാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ട്. രണ്ടു പെണ്‍കുട്ടികളുടെയും ഭര്‍ത്തൃമാതാവിന്റെ പേരിലുമായി അഞ്ചുലക്ഷം വീതമുള്പ്പെടെ കുടുംബത്തിന്റെ അതിജീവനത്തിനായി 25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതെന്നും കൂടാതെ ജോലി വാഗ്ദാനവും നല്‍കിയിട്ടുണ്ടെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ, മന്ത്രി മഹേന്ദ്ര സിങ്, ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ എന്നിവരുമായും കുടുംബം കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ദിവസമാണ് വാഹനത്തിനു നേരെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയെന്നാരോപിച്ച് സഹപ്രവര്‍ത്തകനൊപ്പം പോകുകയായിരുന്ന വിവേക് തിവാരിയെ പോലീസുദ്യോഗസ്ഥര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. പ്രശാന്ത് ചൗധരി, സന്ദീപ് കുമാര്‍ എന്നിവരാണ് വിവേകിനു നേരെ നിറയൊഴിച്ചത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: