കൊച്ചി: കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച ചിത്രമെടുത്ത സംവിധായകന് വിനയന്റെ മൊഴിയെടുക്കുമെന്ന് സിബിഐ. വിനയന്റെ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തില്‍ മണിയുടെ മരണത്തെക്കുറിച്ച് ചില പരോക്ഷമായ വെളിപ്പെടുത്തല്‍ ഉണ്ടെന്ന പ്രചാരണത്തെ തുടര്‍ന്നാണിത്. വിനയനോട് തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഒക്ടോബര്‍ മൂന്നിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മണിയുടെ ജീവിതവും മരണവും പ്രതിപാദിക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. മിമിക്രി കലാകാരനായ രാജാമണിയാണ് നായകനായി എത്തുന്നത്. 2016 മാര്ച്ച്ആറിനാണ് കലാഭവന്‍ മണിയുടെ അന്ത്യം. തുടക്കം മുതല്‍ ഇത് കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യമായിട്ടുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണസംഘത്തിനും കൊലപാതകമെന്ന് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.
സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും ഇതിനായി ശേഖരിച്ചിരുന്നു. എന്നാല്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് അന്വേഷണം സംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: