ആലപ്പുഴ: ശബരിമലയ്ക്ക് പോകുന്ന സ്ത്രീകളെ പള്ളിയില്‍ കയറ്റുമെന്ന് പ്രഖ്യാപിച്ച എരുമേലി വാവരുപള്ളി ജമാ അത്ത് ഭാരവാഹികളോട് വിശദീകരണം തേടുമെന്ന് കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എ. പൂക്കുഞ്ഞ് പറഞ്ഞു. നിലവില്‍ പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല. ഒരുവിഭാഗം പള്ളികളില്‍ കയറ്റാറുണ്ടെങ്കിലും അവര്‍ക്ക് പ്രത്യേകമായി നിസ്കരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് എല്ലാ സ്ത്രീകളെയും പള്ളിയില്‍ കയറ്റുമെന്ന് വാവരുപള്ളി ഭാരവാഹികള്‍ പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും. ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കുന്ന ഈ വിധി അംഗീകരിക്കാനാവില്ലെന്നും ഭാവിയില്‍ മുസ്ലീം പള്ളികളിലും സ്ത്രീ പ്രവേശനത്തിന് ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തിടുക്കത്തില്‍ നടപടി സ്വീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളോട് യോജിപ്പില്ല. ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഹിന്ദു സംഘടനകള്‍ നല്കുന്ന പുനപരിശോധനാ ഹര്‍ജിയില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: