പ്രായ നിയന്ത്രണമില്ലാതെ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സാഹചര്യം ഒരുക്കിയ സുപ്രീംകോടതി വിധി നിരാശാജനകം തന്നെയാണ്. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറുമെന്ന് വിശ്വസിക്കുന്നില്ല. എല്ലാ മത വിശ്വാസങ്ങളും സംരക്ഷിക്കപ്പെടുക തന്നെ വേണം. ഇന്ത്യന്‍ ഭരണഘടനാപരമായ പരിരക്ഷ അയ്യപ്പനും ശബരിമലക്കും ഉണ്ടായിട്ടും ഇങ്ങനെ ഒരു വിധിയുണ്ടായത് വേദനിപ്പിക്കുന്നു. തന്ത്രിയുടെയും, പന്തളം രാജകൊട്ടാരത്തിന്റെയും, ഹൈന്ദവ സംഘടനകളുടെയും, വിശ്വാസി സമൂഹത്തിന്റെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്തു മാത്രമേ വിധി നടപ്പാക്കാന്‍ പാടുള്ളു.
ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനായി അവിശ്വാസികളെ സഹായിക്കുന്ന സാഹചര്യത്തിന് കോടതി വിധി ഒരു പക്ഷേ കാരണമാകും. ശബരിമല വിശ്വാസങ്ങളെ തകര്‍ക്കാനുള്ള ഗൂഢ ശക്തികളില്‍ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാന്‍ ഉള്ള ബാധ്യത കോടതിക്കും, സര്‍ക്കാരുകള്‍ക്കും, ദേവസ്വം ബോര്‍ഡിനും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉണ്ട്.
അതുമാത്രമല്ല ലക്ഷകണക്കിന് ഭക്തര്‍ ദിവസവും എത്തുന്ന ശബരിമലയില്‍ എല്ലാ വിഭാഗത്തിലുള്ള സ്ത്രീകള്‍ കൂടെ വന്നാല്‍ ഉള്ള അവസ്ഥ എന്താകും. ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യവും സുരക്ഷയും ഒരുക്കാന്‍ നിലവില്‍ ബുദ്ധിമുട്ടാണ്. ആയിരക്കണക്കിനുള്ള വ്യത്യാസങ്ങള്‍ ക്ഷേത്രാചാരാനുഷ്ഠാനങ്ങളില്‍ ഉണ്ട്. ഇത്തരം ആചാരങ്ങളെ വിലയിരുത്തേണ്ടത് സര്‍ക്കാരോ കോടതിയോ അല്ല. അത് ഓരോ ക്ഷേത്രത്തോടും ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രങ്ങളുടെയും ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലാണ് ഉണ്ടാവെണ്ടത്. ഇവയെല്ലാം തന്നെ സംരക്ഷിക്കപ്പെടണം.
ശ്രീലക്ഷ്മി, നെയ്യാറ്റിന്‍കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: