തിരുവനന്തപുരം: സംസ്ഥാനത്തെ കോടികളുടെ ബ്രൂവറി, ഡിസ്റ്റിലറി കച്ചവടത്തിനു പിന്നില്‍ സിപിഎം ലോബി. സിപിഎമ്മിലെ ചില നേതാക്കളുടെ മക്കളുടെ ബിനാമി സ്ഥാപനങ്ങളാണ് പുതിയ ബ്രൂവറി കമ്പനികളെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായിവിജയന്റെ ആശ്രിത വത്സലരാണ് കമ്പനികളുടെ മുതലാളിമാര്‍. അതിനാല്‍ മുഖ്യമന്ത്രിയാണ് പ്രതിസ്ഥാനത്ത്. അന്‍പതു കോടിയുടെയെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ബ്രൂവറി തുടങ്ങാന്‍ എറണാകുളത്ത പവര്‍ ഇന്‍ഫ്രാടെകിന് കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി അനുവദിച്ചത് സിപിഎം മുന്‍എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന് ടി. ഉണ്ണികൃഷ്ണന് പ്രോജക്റ്റ് ജനറല്‍ മാനേജരായിരുന്ന സമയത്തായിരുന്നു. 2017 മാര്‍ച്ച് 27ന് അപേക്ഷ നല്കി. ഭൂമി ഉണ്ടെന്ന കത്ത് 28 ന് കമ്പനിക്ക് നല്കി. അപേക്ഷ നല്കി 48മണിക്കൂറിനകമാണ് സമ്മത പത്രം. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് കോലിയക്കോട് കൃഷ്ണന്‍നായര്‍. പാര്‍ട്ടി നേരിട്ട് ഇടപെട്ടതിനാലാണ് കിന്‍ഫ്ര എംഡിയും വകുപ്പ് മന്ത്രിയും ഫയല്‍ കാണാതെ ഇത്ര വേഗത്തില്‍ ഒരു അനുമതി പത്രം നല്‍കിയത്. കിന്‍ഫ്രയില്‍ വ്യവസായം തുടങ്ങാന്‍ അപേക്ഷ നല്കി മാസങ്ങളോളം മറ്റ് കമ്പനികള്‍ കാത്തിരിക്കുമ്പോഴാണ് ബ്രൂവറിക്ക് എക്സ്പ്രസ് വേഗത്തില്‍ അനുമതി കരസ്ഥമാക്കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണര്‍ക്ക് ഡിസ്റ്റിലറി തുടങ്ങാന്‍ കമ്പനി അപേക്ഷ നല്കിയതും.
കേരളത്തിലെ മദ്യലഭ്യതയുടെ കുറവ് എട്ട് ശതമാനമാണ്. നിലവിലെ കമ്പനികളുടെ ഉല്പാദന ശേഷി വര്‍ദ്ധിപ്പിച്ചാല്‍ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ തൃശ്ശൂരിലെ ശ്രീചക്രക്കുള്ള അനുമതി വിദേശ മദ്യം നിര്‍മ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള കമ്പനി തുടങ്ങാനാണ്. ഇതിനുപിന്നില്‍ വന്‍ ലോബിയുണ്ട്. ശ്രീചക്രക്ക് സ്വന്തമായി കേരളത്തില്‍ ഓഫീസു പോലുമില്ല.
കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പുതിയ അഴിമതി നിരോധന നിയമ പ്രകാരം ബ്രൂവറി, ഡിസ്റ്റിലറിയുടെ അഴിമതി അന്വേഷിക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണം. ഈ പഴുത് നിലനില്‍ക്കുന്നതിലാണ് ആരോടും ചോദിക്കാതെ മദ്യനിര്‍മ്മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.
കേരളത്തിലെ വെള്ളത്തിലുള്ള മദ്യത്തിന് പ്രത്യേക രുചി
തിരുവനന്തപുരം: കേരളത്തിലെ വെള്ളത്തില്‍ നിര്‍മ്മിക്കുന്ന മദ്യത്തിന് പ്രത്യേക രുചിയെന്ന് ശ്രീചക്ര ഡിസ്റ്റിലറി എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു. യുഎഇ, ബഹ്റിന്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. ഗോവയില്‍ നിന്നുള്ള തങ്ങളുടെ ഡിസ്റ്റിലറിയില്‍ നിന്നാണ് ഇപ്പോള്‍ മദ്യം നിര്‍മ്മിച്ച് കയറ്റി അയയ്ക്കുന്നത്.
എന്നാല്‍ കേരളത്തിലെ വെള്ളത്തില്‍ നിര്‍മ്മിക്കുന്ന മദ്യത്തിന് വന്‍ ഡിമാന്റാണെന്നും അപേക്ഷയില്‍ പറയുന്നു. മദ്യം കയറ്റുമതി ചെയ്യുക വഴി കോടിക്കണക്കിന് രൂപ ഖജനാവിലേക്ക് എത്തിച്ചേരുമെന്നും ശ്രീചക്ര വ്യക്തമാക്കുന്നു. 1999 ലെ ഉത്തരവ് പരിഷ്കരിച്ച് കൊണ്ട് അപേക്ഷ പരിഗണിക്കണമെന്നാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്
ജനങ്ങളെ കഷ്ടപ്പെടുത്തരുത്: വിഎസ്
തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം വന്‍തോതില്‍ ബിയറുല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്കിയ നടപടി പുനഃപരിശോധിക്കണമെന്ന് മലമ്പുഴ എംഎല്‍എ കൂടിയായ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി. എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: