ക്വാലാലംപുര്‍: അണ്ടര്‍ 16 എഎഫ്സി കപ്പ് ഫുട്ബോളില്‍ ചരിത്രം കുറിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷ തകര്‍ന്നു. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയോട് പൊരുതി തോറ്റതോടെയാണ് ഇന്ത്യയുടെ സ്വപ്നം പൊലിഞ്ഞത്. ഈ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ചരിത്രത്തിലാദ്യമായി എഎഫ്സി കപ്പിന്റെ സെമിയിലേക്ക് പ്രവേശിക്കാമായിരുന്നു. കൂടാതെ അടുത്ത വര്‍ഷം പെറുവില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിലേക്കും ഇന്ത്യക്ക് യോഗ്യത ലഭിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യ കളിച്ചിരുന്നു. എഎഫ്സി കപ്പിന്റെ സെമിയിലെത്തുന്ന നാല് ടീമുകള്‍ക്കാണ് ലോകകപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുക.
ആദ്യ പകുതിയില്‍ ദക്ഷിണ കൊറിയന്‍ മുന്നേറ്റങ്ങളെ ഇന്ത്യന്‍ പ്രതിരോധവും ഗോളി നീരജ്കുമാറും ചേര്‍ന്ന് ഗോളടിക്കാന വിടാതെ തടഞ്ഞുനിര്‍ത്തിയിരുന്നു. പ്രതിരോധം പിഴച്ചപ്പോള്‍ ചോരാത്ത കൈകളുമായി നിലയുറപ്പിച്ച നീരജ് കുമാറാണ് ഇന്ത്യയെ പലപ്പോഴും ഗോളില്‍ നിന്ന് രക്ഷിച്ചത്. എട്ട് കോര്‍ണറുകളാണ് കൊറിയക്ക് ലഭിച്ചത്. എന്നാല്‍ കൊറിയ ഒരൊറ്റ കോര്‍ണര്‍ പോലും വഴങ്ങിയില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇന്ത്യ ഗോളിലേക്കൊരു ശ്രമം നടത്തിയെങ്കിലും പന്ത് കൊറിയന്‍ ഗോളിയുടെ കൈയില്‍ വിശ്രമിച്ചു. ആദ്യ പകുതിയില്‍ ഇന്ത്യ നടത്തിയ ഒരൊറ്റ മുന്നേറ്റമാണത്.
രണ്ടാം പകുതിയിലും കൊറിയന്‍ മുന്നേറ്റമായിരുന്നു. 68-ാം മിനിറ്റില്‍ ദക്ഷിണ കൊറിയ വിജയഗോള്‍ നേടി. ജിയോണ്‍ സാന്‍ ബിങ് ക്ലോസ് റേഞ്ചില്‍ നിന്ന് പായിച്ച ഷോട്ടാണ് നീരജിനെ കീഴ്പ്പെടുത്തി ഇന്ത്യന്‍ വലയില്‍ കയറിയത്. തുടര്‍ന്ന് സമനിലക്കായി ഇന്ത്യന്‍ യുവനിര കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊറിയന്‍ വല കുലുക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: