കൊച്ചി: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം (64) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. രാജാവിന്റെ മകന്, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം തുടങ്ങി 16 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹിന്ദിയില്‍ ഹദ്–ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ചിത്രവും സംവിധാനം ചെയ്തു. അട്ടിമറി(1981), ഒലിവര്‍ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ മക്കള്‍. സംസ്കാരം വ്യാഴാഴ്ച കാഞ്ഞിരപ്പള്ളിയില്‍. ബുധനാഴ്ച എറണാകുളത്ത് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11ന് ജനിച്ചു. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായായി ചലച്ചിത്ര ജീവിതം തുടങ്ങി. ‘താവളം’ സിനിമ (1983) സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘രാജാവിന്റെ മകന്’ തമ്പിയുടെയും മോഹന്‍ലാലിന്റെയും സിനിമ ജീവിതത്തിലെ വഴിത്തിരിവായി. ഈ സിനിമയുടെ നിര്‍മാണവും തമ്പിയായിരുന്നു.
മോഹന്‍ലാലിന്റെ താരനിരയിലേക്കുള്ള പ്രവേശനത്തിന് തമ്പി ഏറെ നിര്‍ണായക പങ്കുവഹിച്ചു. ലാലിന്റെ മകന് പ്രണവിന്റെ സിനിമ പ്രവേശനവും തമ്പിയുടെ ഒന്നാമന് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരുന്നു. ആ നേരം അല്പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയ്ക്കാണ് തിരക്കഥ രചിച്ചത്. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. പാസ്പോര്‍ട്ട് (1983), താവളം (1983), ആ നേരം അല്പദൂരം (1985), രാജാവിന്റെ മകന് (1986), ഭൂമിയിലെ രാജാക്കന്മാര് (1987), വഴിയോരക്കാഴ്ചകള്‍ (1987), ജന്മാന്തരം (1988), പുതിയ കരുക്കള്‍ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാന്‍ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമന് (2002), ഫ്രീഡം (2004).
പ്രതികരിക്കാൻ ഇവിടെ എഴുതുക: