കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ നാഗര്‍ബസാറിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഒന്‍പതോടെ നഗരത്തിലെ ബഹുനില വ്യാപാര സമുച്ചയത്തിന് മുന്നിലാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. സ്ഫോടനത്തിന് പിന്നാലെ ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പോലീസും സ്ഥലത്ത് തെരച്ചില്‍ നടത്തി. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം പ്രദേശവാസികള്‍ കരുതിയത്. പിന്നീട് പോലീസ് പരിശോധനയില്‍ ഇതല്ലെന്ന് വ്യക്തമായി. തീവ്രവാദ സ്വഭാവമുള്ള സ്ഫോടനം തന്നെയാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിക്കാന്‍ തയാറായില്ല. ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ എന്ത് വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: