തിരുവനന്തപുരം: ഹൈദരാബാദില്‍നിന്ന് കേരളത്തിലെത്തിയ റോഹിങ്ക്യന്‍ കുടുംബത്തിന്റെ കാര്യത്തില്‍ തുടര്‍നടപടിക്ക് കേരള പോലീസ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം തേടുന്നു. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അനധികൃതമായി ഇന്ത്യയിലേക്ക് വരുന്നുവെന്ന റെയില്‍വേയുടെ മുന്നറിയിപ്പിന് തൊട്ടു പിന്നാലെയാണ് ഇവരെ കണ്ടെത്തിയത്.
വിഴിഞ്ഞം പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ രണ്ടുവര്‍ഷത്തോളമായി ഹൈദരാബാദില്‍ കഴിഞ്ഞിയുകയാണെന്ന് വ്യക്തമായി. തയ്യൂബ്, ഭാര്യ സഫൂറ, മകന് സഫിയാന്‍, സഹോദരന് അര്‍ഷാദ്, ഭാര്യാ സഹോദരന് അന്‍വര്‍ ഷാ എന്നിവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
തിങ്കളാഴ്ച രാത്രി ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇവര്‍ ചൊവ്വാഴ്ച രാവിലെയാണ് വിഴിഞ്ഞത്തെത്തിയത്.
ഹൈദരാബാദില്‍ വച്ചേ വിഴിഞ്ഞത്തെപ്പറ്റി സുഹൃത്തുക്കളില്‍ നിന്നറിഞ്ഞിരുന്നു എന്ന് തയുബ് വിശദീകരിച്ചു. മ്യാന്മറിലെ മ്യാവ് ജില്ല സ്വദേശികളായ ഇവര്‍ ഇന്ത്യയിലേക്ക് വനമാര്‍ഗം ആണ് കയറിയത്. ഇവരുടെ പക്കല്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സി നല്കിയ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുണ്ട്. ഹൈദരാാബദിലേതിനേക്കാള് കൂലി കിട്ടുന്നതിനാലാണ് കേരളത്തിലേക്ക് വന്നതെന്ന് അവര്‍ പറഞ്ഞു. ഇവര്‍ അടുത്തിടെ റെയില്‍വേ മുന്നറിയിപ്പു നല്കിയ അനധികൃത അഭയാര്‍ഥികളുടെ പട്ടികയില്‍ വരുന്നില്ലെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ നടപടികള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരമായിരിക്കും.
ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസിനോടും വിവരം തേടി. ആയിരക്കണക്കിനു രോഹിന്ഗ്യന് അഭയാര്‍ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ട്രെയിനുകളില്‍ കേരളത്തിലേക്ക് എത്തുന്നതായി റെയില്‍വേ സംരക്ഷണ സേനയുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയവര്‍ക്കൊപ്പം വേറേയും കുടുംബങ്ങള്‍ ഉണ്ടെന്നാണ് വിവരം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണു രോഹിന്‍ഗ്യകള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ ആര്‍പിഎഫ് കണ്ടെത്തിയാല്‍ പൊലീസിനു കൈമാറണമെന്ന് റെയില്‍വേ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന് അയച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരുന്നു. ട്രെയിനുകളുടെ പട്ടിക സഹിതമാണ് സര്‍ക്കുലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: