മലപ്പുറം: തുര്‍ക്കിയിലെ നിരോധിത കറന്‍സി നോട്ടുകളുമായി മലപ്പുറം ജില്ലയില്‍ അഞ്ചു പേര് പിടിയില്‍. ഏകദേശം ഒന്‍പത് അരക്കോടി രൂപ മൂല്യമുള്ള നോട്ടുകളുമായാണ് സംഘം നിലമ്പൂരില്‍ പിടിയിലായത്.
2006ല്‍ തുര്‍ക്കിയില്‍ നിരോധിച്ച നോട്ടുകളാണ് ഇവ. അതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഈ നോട്ടുകള്‍ക്ക് മൂല്യമില്ല. എന്നിട്ടും ഏതു രീതിയിലുള്ള ഇടപാടിനാണ് ഇവ എത്തിച്ചതെന്ന കാര്യത്തില്‍ ദുരൂഹത നിലനില്ക്കുന്നു.
ആറു മാസം മുന്‍പും മലപ്പുറത്ത് തുര്‍ക്കിയിലെ നിരോധിത കറന്‍സി നോട്ട് പിടികൂടിയിരുന്നു. കാസര്‍കോഡ് സ്വദേശിയില്‍ നിന്നും അമ്പതു ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച് കൈമാറാനുള്ള നീക്കമായിരുന്നു.
മലപ്പുറം എടപ്പാള്‍ സ്വദേശി അബ്ദുള്‍ സലാം, എറണാകുളം സ്വദേശി സലീം, പാലക്കാട് മുണ്ടൂര്‍ സ്വദേശി ജംഷീര്‍, കായംകുളം സ്വദേശികളായ സന്തോഷ്കുമാര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: