കൊച്ചി: സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ നരേന്ദ്ര മോദിക്ക് അഭിനന്ദനം. പത്രത്തിന്റെ ഒന്നാം പേജില്‍ ‘ചാമ്പ്യന്‍ ഓഫ് ദ എര്‍ത്ത്’ ‘ഇന്ത്യ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ’ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണിന്ന്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രചാരണമായതോടെ സിപിഎം അണികളും സൈബര്‍ പോരാളികളും ആശയക്കുഴപ്പത്തിലാണ്.
ദേശാഭിമാനിയുടെ തിരുവനന്തപുരം, കൊച്ചി എഡിഷനുകളിലെ ഒന്നാം പേജിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കുന്ന പരസ്യം. കേന്ദ്ര സര്‍ക്കാരിന്റെ പരസ്യമാണ്. പക്ഷേ, പത്രത്തിന്റെ ഒന്നാം പേജില്‍, കര്‍ഷക സമരം പോലുള്ള ‘പാര്‍ട്ടി സ്പോണ്‍സേഡ്’ മോദി വിരുദ്ധ പ്രചാരണ പരിപാടികള്‍ നടക്കുമ്പോള്‍ ആ വാര്‍ത്തകള്‍ക്കു പകരം മോദി സ്തുതി പരസ്യം വന്നത് എന്തടിസ്ഥാനത്തിലായാലും ശരിയായില്ലെന്നാണ് ചിലരുടെ വിമര്‍ശനം.
ഐക്യരാഷ്ട്ര സംഘടന മോദിയെ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രവര്‍ത്തനത്തിനെ അംഗീകരിച്ചാണ് ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് അവാര്‍ഡ് നല്‍കിയത്. സമ്മാനിതനായ പ്രധാനമന്ത്രിക്ക് ആശംസയറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പരസ്യമാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. എന്നാല്‍ പണം കിട്ടുമെന്നുകരുതി ഇങ്ങനെ ചെയ്യാമോ എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. പരസ്യം പത്രത്തിന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ ഏജന്‍സി നല്കുന്ന പരസ്യം കൊടുക്കാന്‍ പ്രസിദ്ധീകരണങ്ങള്‍ ബാധ്യസ്ഥമാണെന്നും മറ്റുമുള്ള വിശദീകരണങ്ങള്‍ അണികളെ തൃപ്തരാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: