കണ്ണൂര്‍: നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനോട് വിമുഖത കാട്ടിയ സര്‍ക്കാര്‍ജീവനക്കാരെ പ്രത്യേകിച്ചും അധ്യാപകരെ അവഹേളിക്കാന്‍ ലക്ഷ്യമിട്ട് സിപിഎം. ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ കണക്കുകള്‍ സിപിഎം പ്രാദേശിക തലത്തില്‍ വിവരശേഖണം നടത്തിയാണ് പരസ്യമായി അവഹേളിക്കാന്‍ തയാറാകുന്നത്. അധ്യാപകരെ ലക്ഷ്യമിട്ട് ജോലിയുടെ മൂല്യം ചൂണ്ടിക്കാട്ടി പരസ്യ അവഹേളനത്തിനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ട്ടി ഗ്രാമമായ കണ്ണൂര്‍ കരിവെള്ളൂരില്‍ അധ്യാപകര്ക്കെതിരേ ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അധ്യാപകരും ഇടത് സാമൂഹ്യ പ്രവര്‍ത്തകരുമായ മുരളി, രാജന് എന്നീ അധ്യാപകര്‍ക്ക് നേരെയാണ് അധിക്ഷേപകരമായ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സര്‍ക്കാറിന്റെ സാലറി ചാലഞ്ച് പദ്ധതിയെ കോടതിയില്‍ ചോദ്യം ചെയ്തവരാണ് ഇരുവരും. ഡിവൈഎഫ്ഐയുടെ പേരിലാണ് പോസ്റ്റര്‍ പ്രചരണം. ഡിവൈഎഫ്ഐയുടെ ആദ്യരൂപമായ അഭിനവ ഭാരത യുവക് സംഘം എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടപ്പോള്‍ മുന്നണിപോരാളിയായിരുന്ന എം.വി..നാരായണന്റെ മകനാണ് ഇപ്പോള്‍ അധിക്ഷേപം നേരിടുന്ന മുരളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: