മട്ടന്നൂര്‍: കൊടുംവേനലില്‍പ്പോലും വറ്റാത്ത ചെറിയ അരുവികളും കാവടിവേരുകള്‍ നിറഞ്ഞവന്മരങ്ങള് പൂക്കോട്ടും കാവ് വനത്തിന്റെ മാത്രം പ്രത്യേകതയാണ്. എന്നാല്‍ നിത്യഹരിതവനമായ പൂക്കോട്ടും കാവ് വനം ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതിന് വേണ്ടിവര്ഷങ്ങള്ക്ക് മുമ്പ് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച രൂപരേഖ കടലാസില്‍ ഉറങ്ങുന്നു.
മറ്റു വനങ്ങളില്‍ നിന്ന് ഏറെ വ്യത്യാസമുള്ള അപൂര്വ്വവനമാണ് പൂക്കോട്ടും കാവ് വനം.അപൂര്‍വ്വ സസ്യങ്ങളുടെ കലവറതന്നെ ഇതിന് ഉദാഹരണമാണ്. സൗന്ദര്യം നിറഞ്ഞ നില്ക്കുന്ന പ്രകൃതി രമണീയമായ കാഴ്ചകള്‍ കൊണ്ട് ഒന്നാമതാണ് ഈ വനം. വനത്തിന്ത്തന്നെ ഒരു കാവും സ്ഥിതി ചെയ്യുന്നുണ്ട്. കാവിനരികലൂടെ ചെറു അരുവിയും പുതഞ്ഞൊഴുകുന്നു. വനത്തിന്റെ സൗന്ദര്യം ആസ്വാദിക്കാനും അപൂര്‍വ്വസസ്യങ്ങളെ പഠിക്കാനും നിരവധി പേരാണ് ഇവിടെ ദിനംപ്രതി എത്തിച്ചേരുന്നത്. മട്ടന്നൂര്‍ നഗരസഭയിലെ കോളാരിയില്‍ സ്ഥിതി ചെയ്യുന്ന പൂക്കോട്ടും കാവ് വനം ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി പതിനെട്ട് വര്‍ഷം മുമ്പ് അന്നത്തെ സ്ഥലം എംഎല്‍എ എ.ഡി.മുസ്തഫയുടെ നേതൃത്വത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഫലമായി അന്നത്തെ ടൂറിസം ഡയരക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനത്തിന് പുറത്ത് സഞ്ചാരികള്‍ക്ക് ആവശ്യമായ വിനോദ ഉപാധികള്‍, കാര്‍ പാര്‍ക്കിംഗ്, ടോയ്ലറ്റുകള് എന്നിവ ഉള്‍ക്കൊളിച്ചുള്ള വന്‍ ടൂറിസം പദ്ധതിയാണ് നടപ്പാക്കാന്‍ രൂപരേഖയില്‍ ഉള്‍ക്കൊളിച്ചത്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ വേണ്ടത്ര താല്പര്യം കാണിക്കാത്തതിനെ തുടര്‍ന്ന് ഇക്കോ ടൂറിസം പദ്ധതി ഇല്ലാതാവുകയായിരുന്നു. മട്ടന്നൂരില്‍ വിമാനത്താവളം കൂടി യാഥാര്‍ഥ്യമാകുന്നതോടെ പൂക്കോട്ടുവനത്തിന് പ്രാധാന്യം ഏറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: