ന്യൂദല്‍ഹി: ഐക്യ രാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യന്‍ ഓഫ് എര്‍ത്ത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. ന്യൂദല്‍ഹി പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് അവാര്‍ഡ് സമ്മാനിച്ചു.
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയുക മാത്രമല്ല, അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നതാണ് മോദിയെ വ്യത്യസ്തനാക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി അന്റോണിയോ ഗട്ടറസ് പ്രശംസിച്ചു. ”പ്രധാനമന്ത്രി മോദി, കാലാവസ്ഥ മാറ്റം നമ്മുടെ നിലനില്‍പ്പ് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ദുരന്തം നേരിടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. മറ്റു നേതാക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കും ഇതെക്കുറിച്ചറിയാം. പക്ഷേ, മോദി തിരിച്ചറിയുക മാത്രമല്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു,” ഗട്ടറസ് പറഞ്ഞു.
മോദിക്കൊപ്പം അഞ്ചു പേര്‍ക്കും സ്ഥാപനങ്ങള്‍ക്കും യുഎന്‍ പരിസ്ഥിതി അവാര്‍ഡുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും അവാര്‍ഡുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: