തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം നല്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ സുപ്രീംകോടതി വിധിക്കൊപ്പമാണ്. കോടതി പറഞ്ഞത് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയാല്‍ അവരെ തടയാന്‍ കഴിയില്ല. അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കും. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വനിത പോലീസിനെ കൊണ്ടു വരും.
വിശ്വാസികളില്‍ തന്നെ രണ്ടഭിപ്രായം ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് കോടതിയുടെ വിധി. അതേസമയം പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നറിയില്ല. ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്കാന് ഉദ്ദേശിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് മാത്രം ബാധകമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: