ന്യൂദല്‍ഹി: കാലാവസ്ഥയും സംസ്കാരവും തമ്മില്‍ ബന്ധപ്പെടുത്തി ചിന്തിക്കുകയും ജീവിക്കുകയും ചെയ്താലേ പരിസ്ഥിതി സംരക്ഷണം വിജയിപ്പിക്കാനാവൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുഎന്‍ ഏര്‍പ്പെടുത്തിയ പരമോന്നത പരിസ്ഥിതി അവാര്‍ഡ് ‘ ചാമ്പ്യന്‍ ഓഫ് എര്‍ത്ത്’ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. പ്രകതിയേയും പരിസ്ഥിതിയേയും സംസ്കാരവുമായി ബന്ധപ്പെടുത്തിയുള്ള ഭാരതീയ കാഴ്ചപ്പാടിന് ഇന്ന് സര്‍വരാജ്യങ്ങളിലും സ്വീകാര്യത വര്‍ധിച്ചുവരികയാണ്. പ്രഭാതത്തില്‍ ഉണര്‍ന്ന് ആദ്യകാല് ഭൂമിയില്വെക്കും മുമ്പ് വിഷ്ണുപത്നിയായ, സമുദ്രമാകുന്ന വസ്ത്രം ധരിച്ച, പര്‍വത തുല്യ ശരീരിയായ ഭൂമിയോട് ഞാന്‍ കാല്ചവിട്ടാന് പോകുന്നു, ക്ഷമിക്കണമേ എന്ന് അപേക്ഷിക്കുന്ന, വൃക്ഷത്തെയും പക്ഷിയേയും പൂജിക്കുന്ന സംസ്കാരം ഇന്ന് ലോക സ്വീകര്യത നേടുന്നു.
ഭാരത സര്‍ക്കാര്‍ സബ്കാ സാഥ് എന്നു പറയുമ്പോള്‍ അതില്‍ മനുഷ്യനും പ്രകൃതിയുമുണ്ട്. സബ്കാ വികാസ് എന്ന മുഴുവന്‍ ജനതയുടെയും വികസനമാണ് ലക്ഷ്യമാക്കുന്നത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: