കൊല്ലം: സ്വച്ഛ് ഭാരത നിധിയിലേക്ക് ഏറ്റവും വലിയ സംഭാവന ചെയ്ത മാതാ അമൃതാനന്ദമയി ദേവിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദരം. മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ സാനിറ്റേഷന്‍ സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് അമ്മയെ പ്രധാനമന്ത്രി ആദരിച്ചത്. ഐക്യരാഷ്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടേറസിന്റെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് അവാര്‍ഡ് നല്‍കിക്കൊണ്ടാണ് അമ്മയെ ആദരിച്ചത്. നാല് വര്‍ഷം മുന്‍പ് സ്വച്ഛ് ഭാരത് നിധിയിലേക്ക് അമ്മ 100 കോടി രൂപയാണ് സംഭാവന ചെയ്തത്.
ഗംഗ തീരത്ത് വസിക്കുന്ന നിര്‍ധരരായവര്‍ക്കു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ വേണ്ടിയാണു ഈ തുക വിനിയോഗിച്ചത്. ശുചിത്വത്തിനും പ്രകൃതിസംരക്ഷണത്തിനും വേണ്ടി മഠം നടത്തിയ സമര്‍പ്പിത സേവനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളിലെ അമ്മയുടെയും ആശ്രമത്തിന്റെയും സംഭാവനകള്‍ എടുത്തുകാട്ടുന്ന വീഡിയോയും സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
പരിസര ശുചീകരണം നമ്മുടെ ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും വേണ്ടിയാണെന്നും സനാതന ധര്മത്തില് സൃഷ്ടിയും സൃഷ്ടാവും രണ്ടല്ലെന്നും ശുചിത്വമാണ് ഏറ്റവും പ്രധാനമെന്നും അമ്മ പറഞ്ഞു.
പ്രധാനമന്ത്രിക്കും, ഐക്യരാഷ്ട്രസഭയുടെ ജനറല്‍ സെക്രട്ടറിക്കും പുറമെ കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, ഉമാ ഭാരതി, സഹമന്ത്രിമാരായ രമേശ് ജിഗേജിനാഗി, മേഖല വൈസ് പ്രസിഡന്റ്, യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, 50 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരടങ്ങിയ പ്രതിനിധി സംഘങ്ങള്‍, കേന്ദ്ര സര്‍ക്കാരിലെ പ്രധാന നേതാക്കള്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: