ന്യൂദൽഹി: ദിവ്യ സ്പന്ദന കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം അധ്യക്ഷ സ്ഥാനം രാജി വച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചതിന്റെ പേരില്‍ പോലീസ് കഴിഞ്ഞ ദിവസം ദിവ്യ സ്പന്ദനക്കെതിരെ കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനം രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്യദ്രോഹ കുറ്റത്തിനാണ് ദിവ്യക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
പാര്‍ട്ടി നേതൃത്വവുമായി ദിവ്യ സ്പന്ദനയ്ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ മഹാരാഷ്ട്രയില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലും ദിവ്യ സ്പന്ദന പങ്കെടുത്തിരുന്നില്ല. എന്നാല്‍ രാജിവച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടല്ല. കൂടാതെ കഴിഞ്ഞ് കുറച്ചു ദിവസങ്ങളായി പോസ്റ്റുകള്‍ ഒന്നും തന്നെ ട്വിറ്ററില്‍ ഇട്ടിട്ടില്ല.
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത് നിഖില്‍ അല്‍വയാണ്. കൂടാതെ നിഖില്‍ അല്‍വയ്ക്ക് ഏതാനും ചുമതലകള്‍ കൈമാറിയതില്‍ ദിവ്യ സ്പന്ദന അസ്വസ്ഥയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രധാനമന്ത്രിയെ അവഹേച്ചികൊണ്ടുള്ള ദിവ്യ സ്പന്ദനയുടെ പോസ്റ്റില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: