ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറില്‍ ഓഫ്സെറ്റ് പങ്കാളിയെ തെരഞ്ഞെടുത്തത് ദസോ ഏവിയേഷനാണെന്നും സര്‍ക്കാരിനോ വ്യോമസേനയ്ക്കോ ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും വ്യോമസേനാ മേധാവി ബിരേന്ദര്‍ സിംഗ് ധനോവ.
റഫാല്‍ ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണെന്നും രാജ്യത്തിന്റെ പ്രതിരോധ ശേഷി ഇടപാടിലൂടെ ശക്തിപ്പെടുത്തുമെന്നും ധനോവ മാധ്യമങ്ങളോടു പറഞ്ഞു. റഫാല്‍ വിമാനങ്ങള്‍ മികച്ചതാണ്. ഉപഭൂഖണ്ഡത്തിലേക്ക് അവ എത്തുന്നതോടെ കാര്യങ്ങള്‍ മാറും. റഫാല്‍ ഇടപാടിലൂടെ കൂടുതല്‍ നേട്ടമുണ്ടാകും. മികച്ച പാക്കേജാണ് രാജ്യത്തിനു ലഭിച്ചിരിക്കുന്നതെന്ന് ധനോവ പറഞ്ഞു.
റഫാല്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷനാണ് ഓഫ്സെറ്റ് പങ്കാളിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നത്. 36 യുദ്ധവിമാനങ്ങള്‍ ഉചിതമായ രീതിയില്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ക്കു മാത്രമാണു ദസോ വ്യോമസേനയെ സമീപിച്ചിട്ടുള്ളത്- വ്യോമസേനാ മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: