കൊച്ചി : വിവിധ സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടശേഷം കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനം ഹൈക്കോടതി റദ്ദാക്കി. ഈ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും തുടര്‍ന്ന് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് പിഎസ്സി നിയമന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട് 2015 സെപ്തംബര്‍ 29 ന് നിയമം പാസാക്കിയിരുന്നു. ഇതിനു ശേഷം കാലിക്കറ്റ് സര്‍വകലാശാല നടത്തിയ നിയമനങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരത്തില്‍ നിയമം നിലനില്‍ക്കെ അതു മറികടന്ന് സ്വന്തം നിലയ്ക്ക് നിയമനങ്ങള്‍ നടത്താന്‍ സര്‍വകലാശാലയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പെരുമ്പാവൂര്‍ സ്വദേശിനി മായാ പണിക്കര്‍ ഉള്‍പ്പെടെ നല്കിയ ഒരുകൂട്ടം ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: