കൊച്ചി : സംസ്ഥാന കാഷ്യു വര്‍ക്കേഴ്സ് അപെക്സ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തിലെ (കാപെക്സ്) അഴിമതിയില്‍ ഹൈക്കോടതി ഇടപെടുന്നു. അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഏതു ഘട്ടത്തിലെലെന്നറിയിക്കാന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിജിലന്‍സിനോടു നിര്‍ദേശിച്ചിരുന്നു.
സിബിഐ അന്വേഷണം തേടി കടകംപള്ളി മനോജ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കരിമ്പട്ടികയിലുള്‍പ്പെടുത്തിയ കോട്ടയത്തെ ഒരു കമ്പനിയുമായി കാപെക്സ് എം.ഡി കരാര്‍ ഒപ്പിട്ട് അസംസ്കൃത കശുഅണ്ടി വാങ്ങിയെന്നും ഇതിലൂടെ കാപെക്സിന് നഷ്ടമുണ്ടായെന്നുമാണ് കേസ്.
കേസില്‍ വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ത്വരിതാന്വേഷണം നടത്തിവിജിലന്സ് അന്വേഷണം ഏറ്റെടുത്തെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ത്വരിതാന്വേഷണത്തിനപ്പുറത്തേക്ക് വിജിലന്‍സ് നീങ്ങിയിട്ടില്ലെന്നും അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: