ന്യൂദല്‍ഹി: മ്യാന്മാറിലെ റോഹിങ്ക്യന്‍ പ്രശ്നമുള്‍പ്പെടെ ആഗോളതലത്തില്‍ നടക്കുന്ന യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ്. ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ഗട്ടറസ് ‘ ആഗോള വെല്ലുവിളികളും പരിഹാരവും ‘ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണത്തിനിടെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
മ്യാന്മാറിനുമേല് ഇന്ത്യയ്ക്കുള്ള സ്വാധീനമുപയോഗിച്ചും റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഏറെയുള്ള ബംഗ്ലാദേശിന് മാനുഷിക പിന്തുണ നല്‍കിയും ഇന്ത്യയ്ക്ക് അനുരഞ്ജനത്തിന് മുന്കൈയെടുക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പരിഹാര നിര്‍ദേശത്തിന് ‘ വിശ്വസനീയനായ മധ്യവര്‍ത്തി’ യാകാന്‍ ഇന്ത്യയ്ക്ക് കഴിയും. കലാപത്തെ തുടര്‍ന്ന് ഏഴുലക്ഷത്തിലേറെ ജനങ്ങളാണ് മ്യാന്മാര് വിട്ടോടിയത്. അവരില്‍ ഭൂരിഭാഗവും കുടിയേറിയത് ബംഗ്ലാദേശിലാണ്. 40,000 പേര് ഇന്ത്യയില്‍ പലയിടങ്ങളിലായി ചേക്കേറിക്കഴിഞ്ഞു. ഐക്യരാഷ്ട്ര സഭാ പ്രതിനിധിയായി മ്യാന്മ്യാര് സന്ദര്‍ശിച്ച വേളയില്‍ മറ്റു രാജ്യങ്ങളില്‍ റോഹിംങ്ക്യക്കാരെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് മ്യാന്മാര് പ്രസിഡണ്ട് തന്നോട് ആരാഞ്ഞതായും ഗട്ടറസ് അനുസ്മരിച്ചു. അവരെ അഭയാര്ഥികളാക്കലല്ല തന്റെ നിയോഗം.
ആഗോളതലത്തിലുള്ള തീവ്രവാദത്തെക്കുറിച്ച് സമഗ്ര സമ്മേളനം നടത്താന്‍ (സിസി െഎടി) ഐക്യരാഷ്ട്ര സഭയോട് 1996 ല്‍ ഇന്ത്യ നിര്‍ദേശിച്ചിരുന്നു. തീവ്രവാദ നിര്‍വചനത്തില്‍ വിവിധ രാജ്യങ്ങള്‍ക്കുള്ള വിയോജിപ്പാണ് സിസി ഐസടി വൈകാന്‍ കാരണമെന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഗട്ടറസ് മറുപടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: