ന്യൂദല്‍ഹി: വിളകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ താങ്ങുവില കൂട്ടി. കേരന്ദ മന്ത്രിസഭയുടേതാണ് തീരുമാനം. ഗോതമ്പിന് ക്വിന്റലിന് 105 രൂപ കൂട്ടി. സൂര്യകാന്തിക്ക് 845 രൂപ ക്വിന്റലിന് വര്‍ധിപ്പിച്ചു.
ബാര്‍ലിക്ക് 30 രൂപയും എണ്ണക്കടുകിന് 200 രൂപയും കടലയ്ക്ക് 220 രൂപയും കൂട്ടി. കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവിലും അധികം വരുമാനം വിളകള്‍ക്ക് ഉറപ്പാക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വര്‍ധന. രാജ്യത്തെ കര്‍ഷകര്‍ക്ക് ഈ വര്‍ധനയിലൂടെ 62635 കോടി രൂപയുടെ അധിക നേട്ടമാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: