കൊച്ചി : സംസ്ഥാനത്തെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കണമെന്ന ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കാന്‍ നടപടി നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി രണ്ടു ദിവസത്തിനുള്ളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ മെയില്‍ ആയോ ഫാക്സായോ ഉത്തരവ് നല്‍കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഹര്‍ജി പരിഗണിക്കവെ പൊതുതാല്പര്യമുള്ള ഈ വിഷയത്തില്‍ നടപടി വൈകുന്നതെന്തുകൊണ്ടാണെന്നും ഹൈക്കോടതി ആരാഞ്ഞു. കാന്‍സറിന് കാരണമായ രാസവസ്തുക്കളടങ്ങില് ഫ്ളക്സ് പ്രകൃതിനാശത്തിനും കാരണമാണ്. ഇതുമൂലമുള്ള മാലിന്യ പ്രശ്നങ്ങളും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മാസം 19 ന് നല്കിയ ഇടക്കാല ഉത്തരവ് അടിയന്തരമായി നടപ്പാക്കണം.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് – പരസ്യ ബോര്‍ഡുകള്‍ ഏതു സ്വഭാവത്തിലുള്ളതായാലും നീക്കണം. റോഡ് – കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാക്കുന്ന തരത്തില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കരുത്. നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരില്‍ നിന്ന് പിഴയീടാക്കാനും നടപടി വേണമെന്ന് ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: