തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പിലാക്കും. ആരെങ്കിലും മനപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ കഴിഞ്ഞ മണ്ഡലമകരവിളക്ക് തീര്ത്ഥാടനത്തെക്കാള് നല്ല രീതിയില്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനവും മുമ്പോട്ടുപോകും. ആരുടെയെങ്കിലും വികാര പ്രകടനത്തിന്റെ അടിസ്ഥനത്തില്‍ ബോര്‍ഡിന് നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും പത്മകുമാര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കായി പിങ്ക് ടോയ്ലറ്റ് മാത്രമെ ഇക്കുറി കൂടുതലായി ഒരുക്കാന്‍ സാധിക്കൂ. മുഖ്യമന്ത്രി പറഞ്ഞതു പോലെ തിരുപ്പതി മോഡലില്‍ ഓണ്‍ലൈന്‍ സംവിധാനം സാധ്യമല്ല. എത്രപേര്‍ക്കുവേണമെങ്കിലും അവിടെ വരാം. ശബരിമല സന്നിധാനത്തേക്കുള്ള ദുര്‍ഘടമായ വനയാത്രയുടെ കാര്യം വിശ്വാസികളായ ഭക്തര്‍ക്ക് അറിയാവുന്നതാണ്.അതുകൊണ്ട് തന്നെ പ്രത്യേക സൗകര്യങ്ങളൊന്നും ചെയ്യേണ്ടതായി ബോര്‍ഡ് കാണുന്നില്ലെന്നും എ.പത്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: