ന്യൂദല്‍ഹി: ഗോതമ്പിന്റെ താങ്ങുവിലയില്‍ ആറുശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തി കേന്ദ്രമന്ത്രിസഭായോഗം. ഇതോടെ ക്വിന്റലിന് 1,840 രൂപ താങ്ങുവിലയായി കര്ഷകന് ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വഴി 62,635 കോടി രൂപയാണ് അധിക വരുമാനമായി രാജ്യത്തെ ഗോതമ്പ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് യോഗമാണ് നിര്‍ണ്ണായക തീരുമാനം എടുത്തത്. റാബി വിളകള്‍ക്ക് ഉയര്‍ന്ന എംഎസ്പി ലഭിക്കുന്നതിന് തീരുമാനം സഹായകരമാകും. ഖരീഫ് വിളകള്‍ക്ക് ഉയര്‍ന്ന വില പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോതമ്പിന്റെ താങ്ങുവില ഉയര്‍ത്തിയത്. ഉല്‍പ്പാദന ചിലവിന്റെ അമ്പതു ശതമാനം അധികം വില കര്ഷകന് ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാവുകയാണെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
2017-18ല്‍ 1,735 രൂപയായിരുന്നു ഗോതമ്പ് ക്വിന്റലിന്റെ താങ്ങുവില. ഇതാണ് 1840ലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. റാബി വിളകളുടെ എല്ലാം ഉല്‍പ്പാദന ചിലവിന്റെ 50 ശതമാനം മുതല്‍ 112 ശതമാനം വരെ അധികമാണ് രാജ്യത്തെ കര്ഷകന് ലഭിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയധികം വില കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ഇതാദ്യമാണ്. കടലയ്ക്ക് ക്വിന്റലിന് 220 രൂപയും ബാര്‍ലിക്ക് 30 രൂപയും പരിപ്പിന് 225 രൂപയും കേന്ദ്രസര്‍ക്കാര്‍ ഇതിനകം കൂട്ടി നല്‍കിയിട്ടുണ്ട്. പയറിന് 200 രൂപയാണ് ക്വിന്റലിന് ഉയര്‍ത്തിയത്. സാഫ്ളവറിന് ക്വിന്റലില്‍ 845 രൂപയും ഉയര്‍ത്തി നല്‍കിയിരുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: