പാലക്കാട്: എലപ്പുള്ളിയില്‍ ബിയര്‍ നിര്‍മാണ കേന്ദ്രത്തിനായി അനുമതി നല്കിയ സ്ഥലം ഭൂമാഫിയകള്‍ തട്ടിയെടുത്തത് മെഡിക്കല്‍ കോളേജിനാണെന്ന വ്യാജേന. കുടിവെള്ള ക്ഷാമം രൂക്ഷമായ എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി ലഭിച്ചെന്നതറിഞ്ഞതോടെയാണ് മുന്‍ ഭൂ ഉടമസ്ഥര്‍ രംഗത്തെത്തിയത്.
എലപ്പുള്ളി വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 101/1, 2 125/8 എന്നീ സ്ഥലങ്ങളിലായി ഒമ്പത് ഏക്കര്‍ സ്ഥലത്താണ് ബ്രൂവറി ആരംഭിക്കുന്നത്. പത്ത് വര്‍ഷം മുമ്പാണ് കൃഷിക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കൃഷിഭൂമി കൈക്കലാക്കിയത്. മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാനാണെന്നാണ് പറഞ്ഞത്. മുന്‍ സ്ഥലമുടമകള്‍ പറഞ്ഞു. നേരത്തെ നിലക്കടലയുള്പ്പെടെ ഇവിടെ കൃഷി ചെയ്തിരുന്നു. എന്നാല്‍ വെള്ളമില്ലാത്തതിനാല്‍ കൃഷി ഉപേക്ഷിച്ചു. ഈ സന്ദര്‍ഭത്തിലാണ് ഭൂമാഫിയകള്‍ ചുളുവിലക്ക് സ്ഥലം കൈക്കലാക്കിയത്.
ഭൂമിവാങ്ങിയ് മുമ്പ് കഞ്ചിക്കോട് മേഖലയില്‍ ബിയര്‍നിര്‍മ്മാണ കേന്ദ്രം നടത്തിയിരുന്ന എം പി ഗ്രൂപ്പാണ്.ബ്രൂവറി പൂട്ടിയെങ്കിലും അപ്പോളോ ഡിസ്റ്റലറീസ് ആന്റ് ബ്രൂവറീസ് എന്ന കമ്പനിയുടെ പേരിലാണ് ഇപ്പോള്‍ അനുമതി നേടിയെടുത്തത്. എലപ്പുള്ളി പഞ്ചായത്തില്‍ ബ്രൂവറിയും വടകരപ്പതി പഞ്ചായത്തിലെ മേനോന് പാറയില്‍ ഡിസ്റ്റിലറിയും തുടങ്ങാനാണ് സര്‍ക്കാര്‍ അനുമതി.
എലപ്പുള്ളി, മേനോന്‍പാറ എന്നിവിടങ്ങളില്‍ ബ്രൂവറിക്കും,ഡിസ്റ്റിലറിക്കും അനുമതി നല്കിയ സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ലാസെക്രട്ടറി പി. രാജീവ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.
സിജ പിഎസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: