തിരുവനന്തപുരം: വിഴിഞ്ഞത്ത് എത്തിയ അഞ്ചംഗ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ വ്യാഴാഴ്ച തിരിച്ചയക്കും.ഹൈദ്രാബാദിലെ ഐക്യരാഷ്ട്ര സഭ നിയന്ത്രണത്തിലുള്ള ക്യാമ്പില്‍ നിന്ന് ഒളിച്ച് കടന്ന സംഘമാണ് ചൊവ്വാഴ്ച രാവിലെ വിഴിഞ്ഞത്തെത്തിയത്.തുടര്‍ന്ന് വിഴിഞ്ഞംപോലീസിന്റെ പിടിയിലായ സംഘത്തെ തിരികെ ഹൈദ്രാബാദിലെ ക്യാമ്പിലേക്കാണ് അയക്കുക .മ്യാന്മാര് മ്യാവു സ്വദേശികളായ തയൂബ് (35), ഭാര്യ സഫൂറ ഖത്തൂണ്‍ (27), ഇവരുടെ ആറ് മാസം പ്രായമായ മകന്, തയ്യൂബിന്റെ സഹോദരന് അര്‍ഷാദ് (25), സഫറയുടെ സഹോദരന് അന്‍വര്‍ഷാ (11) എന്നിവരാണ് തലസ്ഥാനത്ത് എത്തിയത്.
തൊഴില്‍ തേടിയാണ് വന്നതെന്നാണ് മൊഴി. രണ്ട് വര്‍ഷം മുമ്പാണ് മ്യാന്മാറില് നിന്ന് ഇവര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തത്.ഇന്റലിജന്‍സ് ഡിവൈഎസ്പി സുരേഷ് കുമാര്‍, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇന്‍സ്പെക്ടര്‍ രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലുള്ള സംഘത്തെ ഹൈദ്രാബാദിലെ ബാലാപൂര് അഭയാര്‍ഥി ക്യാമ്പിലേക്കാണ് തിരിച്ചയക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: