രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ ഒഴിവാക്കിയതിനെക്കുറിച്ച് താന്‍ എന്തിന് പ്രതികരിക്കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി .ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ തലേന്ന് പത്രക്കാരോട് സംസാരിക്കുകയായിരുന്നു കോഹ്ലി.
ടീം തെരഞ്ഞെടുപ്പ് എന്റെ ജോലിയല്ല. അത് സെലക്ടര്‍മാരുടെ ജോലിയാണ്. കരുണ്‍ നായരെ ഒഴിവാക്കിയതിനെക്കുറിച്ച് സെലക്ടര്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഞാന്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കോഹ്ലി വ്യക്തമാക്കി. കര്‍ണാടക ബാ്റ്റ്സ്മാനായ കരുണ്‍ നായരെ ഒഴിവാക്കിയത് വിവാദമായിരിക്കുകയാണ്. സെലക്ടര്‍മാരുടെ ഈ തീരുമാനത്തെ മുന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്ങ് അപലപിച്ചു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ കരുണ്‍ നായരുണ്ടായിരുന്നു. എന്നാല്‍ ഒരു ടെസ്റ്റില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. അതേസമയം അവസാന രണ്ട് ടെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹനുമ വിഹാരി കരുണ്‍ നായരെ മറികടന്ന് ഓവലിലെ അഞ്ചാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. കരുണ്‍ നായരെ ഒഴിവാക്കാനുണ്ടായ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ടെന്ന് സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ.പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: