ന്യൂദല്‍ഹി: ഐസിഐസിഐ ബാങ്ക് മേധാവി സ്ഥാനത്തു നിന്നും ചന്ദ കൊച്ചാര്‍ രാജിവച്ചു. രാജി സ്വീകരിച്ചതായി ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.
ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍, സിഇഒ സ്ഥാനങ്ങളാണ് ഇവര്‍ ഒഴിഞ്ഞത്. വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം നേരിട്ടതിനെ തുടര്‍ന്ന് ഇവര്‍ രാജിവയ്ക്കണമെന്ന് ബാങ്കിലെ ഒരു വിഭാഗം ഡയറക്ടര്‍മാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സന്ദീപ് ബക്ഷിയാണു ബാങ്കിന്റെ പുതിയ മേധാവി. കൊച്ചാറിനെതിരെയുള്ള ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണം തീരുന്നതുവരെ ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍, മാനേജിങ് ഡയറക്ടര്‍ ചുമതലകള്‍ താല്‍ക്കാലികമായി വഹിച്ചിരുന്നതു ബാങ്കിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തലവനായ ബക്ഷിയാണ്. 2023 ഒക്ടോബര്‍ മൂന്നുവരെയാണു ബക്ഷിയുടെ കാലാവധി.
ആരോപണങ്ങളെ തുടര്‍ന്നു കൊച്ചാര്‍ അവധിയിലായിരുന്നു. ഐസിഐസിഐ ബാങ്ക് വിഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദമാണു ചന്ദ കൊച്ചാറിനു സ്ഥാനം നഷ്ടപ്പെടുത്തിയത്. ചന്ദ കൊച്ചാറിനെ കൂടാതെ ആരോഗ്യപരമായ കാരണങ്ങളാല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായ എംഡി മല്യ സമര്‍പ്പിച്ച രാജിയും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: