ന്യൂദല്‍ഹി: വിവാദ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന് എതിരായ ഗുജറാത്ത് പോലീസിന്റെ നടപടി ചോദ്യം ചെയ്ത് ഭാര്യ ശ്വേത ഭട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 20 വര്‍ഷം മുന്‍പുള്ള കേസിലെ അന്വേഷണത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കോടതിയെ സമീപിക്കുന്നതില്‍ നിന്ന് സഞ്ജീവ് ഭട്ടിനെ പോലീസ് വിലക്കുന്നുവെന്ന ആരോപണം പരിശോധിക്കാനും കോടതി വിസമ്മതിച്ചു. ആവശ്യമെങ്കില്‍ സഞ്ജീവ് ഭട്ടിനോ, ഭാര്യയ്ക്കോ ഹൈക്കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: