ജക്കാര്‍ത്ത: ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം. വടക്കന്‍ സുലവേസി ദ്വീപില്‍ നിന്നും ആയിരം മൈല്‍ അകലെയുള്ള സോപുടാന്‍ അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്.
അതിതീവ്രതയില്‍ ഉണ്ടായ ഭൂകമ്പമാകാം അഗ്നിപര്‍വ്വത സ്ഫോടനം പെട്ടന്നുണ്ടാകാനുള്ള കാരണമെന്ന് ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുടോപോ പുര്‍വോ നുഗ്രഹോ വ്യക്തമാക്കി.സ്ഫോടനത്തെ തുടര്‍ന്ന് നാലു കി.മീ ഉയരത്തില്‍ ഉയര്‍ന്ന പുക പ്രദേശമാകെ പടര്‍ന്നു. പുകപടലങ്ങള്‍ വിമാനത്തിന്റെ എഞ്ചിനുകളെ ബാധിക്കുന്നതിനാല്‍ പ്രദേശത്തുകൂടിയുള്ള ഗതാഗതം നിര്‍ത്തിവച്ചിട്ടുണ്ട്.
ഭൂകമ്പവും സുനാമിയും തകര്‍ത്ത ആഘാതത്തില്‍ നിന്നും ജനം വിട്ടുമാറുന്നതിനു മുമ്പേയാണ് അഗ്നിപര്‍ത സ്ഫോടനവും ഉണ്ടായിരിക്കുന്നത്.ഭൂകമ്പത്തിലും സുനാമിയും മരിച്ചവര്‍ 1400 കവിയുമെന്നാണ് കണക്ക്. 61,000 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. 25കോടി ജനസംഖ്യയുള്ള ഇന്തോനേഷ്യയില്‍ 120 അഗ്നിപര്‍വതങ്ങളുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: