കണ്ണൂര്‍: വിവിധ പ്രശ്നങ്ങള്‍ മൂലം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് യോഗം ആവശ്യപ്പെട്ടു. മിനിമം ചാര്‍ജ്ജ് പത്ത് രൂപയായി നിശ്ചയിക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് അമ്പത് ശതമാനമായി ഉയര്‍ത്തുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന ദൂരം സിംഗിള്‍ സ്റ്റേജായി നിലനിര്‍ത്തുക, ഡീസലിന് സബ്സിഡി അനുവദിക്കുകയും ക്വാര്‍ടര്‍ ടാക്സ് അമ്പത് ശതമാനം കുറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമസ്ഥ സംഘം മുന്നോട്ടുവെക്കുന്നത്.
ഡീസല്‍ വിലവര്‍ദ്ധനമൂലം ബസ് വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതോടൊപ്പം സ്പെയര്‍പാര്‍ട്സ്, ടയര്‍, ഓയില്‍, വര്‍ക്ഷോപ്പ് ബില്ല്, ചെയ്സസ്, ഇന്‍ഷൂറന്‍സ് പ്രീമിയം എന്നിവയുടെ വിലയും ഭീമമായി വര്ദ്ധിച്ചിരിക്കുയാണ്. ഈ സാഹചര്യത്തില്‍ ബസ് വ്യവസായം നേടിരുന്ന പ്രതിസന്ധികളെക്കുറിച്ചും ഭാവി സമരപരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് 6ന് തൃശ്ശൂരില്‍ ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.കെ.പവിത്രന് അധ്യക്ഷതവഹിച്ചു. കെ.കെ.വിനോദ് കുമാര്‍, എസ്.അഷറഫ്, സി.മോഹനന്, പി.അജിത്ത്, ടി.രാധാകൃഷ്ണന്, കെ.വി.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: