പഴയങ്ങാടി: ജൈവ വൈവിദ്യങ്ങളുടെ കലവറയും നിരവധി ചരിത്ര അവശേഷിപ്പുകളുടെ സംഗമ ഭൂമിയുമായ മാടായിപ്പാറയില്‍ സ്വകാര്യ വ്യക്തി കൈയ്യേറിയ ദേവസ്വം ഭൂമി തിരിച്ചുപിടിക്കാന്‍ തലശ്ശേരി ജില്ലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ചിറക്കല്‍ കോവിലകം ദേവസ്വം ഭൂമിയുടെ കിഴിലുള്ള മാടായിക്കാവ് ദേവസ്വത്തിന് കിഴിലുള്ള റി:സര്‍വ്വേ നമ്പര്‍ 23 ല്‍ 1A 2 ല്‍ പെട്ട സ്ഥലമാണ് മടായിക്കാവിന് സമീപമുള്ള വ്യക്തി കൈയ്യേറി സ്വകാര്യ ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയത്. കൈയ്യേറി നിര്‍മ്മാണപ്രവര്‍ത്തനം നാത്തുന്നത് ശ്രദ്ധയില്‍പ്പെട്ട് ചിറക്കല്‍ കോവിലകം അധികൃതര്‍ രംഗത്തെത്തി നിയമ നടപടികള്‍ സ്വീകരിച്ചു.
തുടര്‍ന്ന് 2007ല്‍ പയ്യന്നൂര്‍ കോടതിയില്‍ കേസ് എത്തിയെങ്കിലും ദേവസ്വം ബോഡിന് വിധി എതിരായതിനെ തുടര്‍ന്ന് തലശേരി ജില്ലാ കോടതിയില്‍ നല്കിയ അപ്പിലിലാണ് മാടായിപ്പാറയില്‍ കൈയ്യേറിയ ദേവസ്വം ഭൂമി ചിലവ് സഹിതം തിരിച്ചുപിടിക്കാനുള്ള ഉത്തരവ ഉണ്ടായിരിക്കുന്നത്. തൊള്ളായിരം എക്കറുകളോളമുള്ള മാടായിപ്പാറ ദേവസ്വം ഭൂമി വിവിധ കൈയ്യേറ്റങ്ങളാല് ചൂരുങ്ങി പകുതിയിലേക്ക് എത്തിയിരിക്കുകയാണ്. കൈയ്യേറിയ ദേവസ്വം ഭൂമി മുഴുവനായും തിരിച്ച് പിടിക്കാനുള്ള നിയമനടപടികള്‍ സ്വീകരിച്ച് വരുന്നതായി ദേവസ്വം ലൈസണ്‍ ഓഫിസര്‍ കെ.സി.ഗണേശന് പറഞ്ഞു. മടായിപ്പാറ ദേവസ്വം ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന ദേവസ്വംമ്പോഡിന്റ അപേക്ഷ പോലും പതിറ്റാണ്ടുകളായി സര്‍ക്കാറിന്റെ ചുവപ്പ് നാടയിലാണ്. പതിറ്റാണ്ടുകളുടെ നിയമ പോരാട്ടത്തിനൊടുവിലാണ് അനധികൃതമായി കൈയ്യേറിയ ദേവസ്വം ഭൂമി തിരിച്ചുപിടിക്കാനായത് എന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: