ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച വിശാലസഖ്യത്തിന് (മഹാഗത്ബന്ധന്) പിന്നിലെ മുഖ്യ പങ്ക് പാക്കിസ്ഥാനെന്ന് ബിജെപി വക്താവ് സമ്പിത് പത്ര.
ഇന്ത്യയെ വിഭജിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് വിശാലസഖ്യത്തിന് രൂപം കൊടുത്തിരിക്കുന്നതെന്നും പത്ര ചൂണ്ടിക്കാട്ടി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് പത്ര ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അദ്ദേഹം വിമര്‍ശിച്ചു. പാക്കിസ്ഥാനിലെ ചില അധികാരികള്‍ക്ക് രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലും സഖ്യം ചേരില്ലെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പത്രയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: